Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kochi Airport

എബോള ജാഗ്രത; കൊച്ചി വിമാനത്താവളത്തിൽ മുൻകരുതൽ നടപടികൾ കർശനമാക്കി

കൊച്ചി: ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് ബാധ അതിവേഗം പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ മുൻകരുതൽ നടപടികൾ കർശനമാക്കി. സിയാൽ, എയർപോർട്ട് ഹെൽത്ത് ഓർഗനൈസേഷൻ എന്നിവരുടെ നേതൃത്വത്തിൽ കൊച്ചിയിൽ അടിയന്തര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.

വിമാനത്താവളത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക സർവൈലൻസ് സംവിധാനം സജ്ജമാക്കാൻ യോഗത്തിൽ തീരുമാനമായി. രോഗലക്ഷണങ്ങളോടെ എത്തുന്ന യാത്രക്കാരെ വേഗത്തിൽ കണ്ടെത്തുന്നതിനായി തെർമൽ സ്ക്രീനിംഗ്, വിഷ്വൽ ഇൻസ്പെക്ഷൻ എന്നിവ വിമാനത്താവളത്തിൽ ശക്തമാക്കിയിട്ടുണ്ട്. വിദേശത്തുനിന്നെത്തുന്ന യാത്രക്കാരുടെ കഴിഞ്ഞ 21 ദിവസത്തെ യാത്രാ ചരിത്രവും കർശനമായ പരിശോധനയ്ക്ക് വിധേയമാക്കും.

ആഫ്രിക്കൻ രാജ്യങ്ങളായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട എന്നിവിടങ്ങളിലാണ് നിലവിൽ എബോള വൈറസ് രോഗം അതിവേഗം പടർന്നുപിടിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിമാനത്താളത്തിൽ ജാഗ്രതാ നടപടികൾ ശക്തമാക്കിയത്.

Kerala

കൊച്ചി വിമാനത്താവളത്തിൽ ഇന്ന് മോക്ഡ്രിൽ

നെടുമ്പാശേരി: കൊച്ചി വിമാനത്താവളത്തിൽ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി ഇന്ന് മോക്ഡ്രിൽ സംഘടിപ്പിക്കും.

ഉച്ചയ്ക്ക് ഒന്നുമുതൽ വൈകുന്നേരം അഞ്ചുവരെയാണ് അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതുമായി ബന്ധപ്പെട്ട പൂർണതോതിലുള്ള മോക്ഡ്രിൽ സംഘടിപ്പിക്കുന്നത്.

മോക്ഡ്രിൽ നടക്കുന്ന സമയത്ത് വിമാനത്താവളത്തിനു സമീപത്തുള്ള റോഡുകളിൽ ഗതാഗതം വഴിതിരിച്ചു വിടേണ്ടിവരുമെന്ന് സിയാൽ അധികൃതർ അറിയിച്ചു. യാത്രക്കാർ അതിനനുസരിച്ച് യാത്ര ക്രമീകരിക്കണമെന്നും അധികൃതർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

Kerala

കൊച്ചി വിമാനത്താവളത്തിൽ 400 ഗ്രാം സ്വർണം പിടികൂടി

നെടുമ്പാശേരി: രണ്ടു യാത്രക്കാരിൽനിന്നായി അനധികൃതമായി കടത്താൻ ശ്രമിച്ച 400 ഗ്രാം സ്വർണം നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് എയർ ഇന്‍റലിജൻസ് വിഭാഗം പിടികൂടി. പിടികൂടിയ സ്വർണത്തിന് 53,45,736 രൂപ വില വരും.

ഇന്നലെ രാവിലെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ അബുദാബിയിൽനിന്നാണ് പിടിയിലായ രണ്ടുപേരും നെടുമ്പാശേരിയിലെത്തിയത്.

200 ഗ്രാം തൂക്കമുള്ള ഓരോ സ്വർണമാലകൾ ഇവർ ലഗേജിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു. സംശയം തോന്നിയതിനെത്തുടർന്നു നടത്തിയ വിശദമായ പരിശോധനയിലാണു സ്വർണം കണ്ടെടുത്തത്.

Kerala

അനധികൃതമായി കടത്താൻ ശ്രമിച്ച സിഗരറ്റും ഐ ഫോണും പിടികൂടി

നെടുമ്പാശേരി: വിദേശത്തുനിന്ന് അനധികൃതമായി കടത്താൻ ശ്രമിച്ച സിഗരറ്റ്, ഐ ഫോൺ, സ്വർണം എന്നിവ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ പിടികൂടി. രണ്ട് യാത്രക്കാരിൽ നിന്നായി പിടിച്ചെടുത്ത സാമഗ്രികൾക്ക് 25.44 ലക്ഷം രൂപ വില വരും.

ഇന്നലെ എയർഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ അബുദാബിയിൽ നിന്നെത്തിയ കോഴിക്കോട് സ്വദേശികളായ ഫസൽ റഹ്മാൻ, നാസർ എന്നിവരിൽ നിന്നാണ് കസ്റ്റംസ് പരിശോധനയിൽ സിഗരറ്റും മറ്റും പിടികൂടിയത്. ഇരുവരും ബാഗേജിൽ ഒളിപ്പിച്ചാണ് സിഗരറ്റും ഐ ഫോണുകളുമൊക്കെ കടത്തിക്കൊണ്ടുവന്നത്. ഫസർ റഹ്മാന്‍റെ പക്കൽ സിഗരറ്റിനോടൊപ്പം 13 ഐ ഫോണുകളും രണ്ട് സ്വർണനാണയങ്ങളുമുണ്ടായിരുന്നു.

നാസറിന്‍റെ പക്കൽ സിഗരറ്റ് കൂടാതെ ആറ് ഐ ഫോണുകളാണുണ്ടായിരുന്നത്.

Latest News

Corehub Up